ഹൃദയഭൂമികകൾ വരളുന്നുവോ
കരളിലൊരു കാടകം വളരുന്നുവോ
ഉള്ളം തുളുമ്പുന്ന സ്നേഹാമൃതങ്ങൾ
കാകോളമായൊഴുകി പരക്കുന്നുവോ
വാക്കു പൂക്കേണ്ട നാവ്
വാളിൻ മൂർച്ചയായ് മാറവേ
ചെത്തിപ്പൂങ്കുലച്ചോര ചിതറി
കനൽക്കട്ടയായ് എരിഞ്ഞു നിൽക്കുന്നുവോ
സ്ഫോടനാത്മക രീതിയിലല്ലയോ
കൺമുന്നിൽ മാറ്റങ്ങൾ കാണുന്നു നാം
എത്ര ബുദ്ധിമാൻ മാനവൻ
അവൻ അത്രയും ക്രൂരനുമല്ലയോ!
സഹജ സ്നേഹം തുളുമ്പിടുമ്പോഴേ
മനുഷ്യൻ മനുഷ്യനായ് മാറിടൂ ,ഇല്ലേൽ
നേട്ടങ്ങളെത്ര നാം നേടിയെന്നാകിലും
കോട്ടങ്ങൾ തൻ ഭാരമേറിടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ