മെല്ലെയൊന്നനങ്ങിയാൽ
മുള്ളു കൊള്ളും
ഓർമകളുടെ മുള്ളുകൾക്ക്
കൂരമ്പിനേക്കാൾ വേദനയാണ്
കരിയാത്ത ഉൾമുറിവുകൾ
തിടംവച്ചു വരും
ചോരച്ച ചിന്തകൾ
കണ്ണീരായ് വർഷിക്കും
കത്തുന്ന കടലാണ് ഓർമ
കൂർത്ത കഠാരയും
കവിതയുടെ കുറ്റിക്കാടുകളെ
അത് ചവിട്ടിമെതിക്കും
ദുഃഖത്തിൻ്റെ ചുടുകാട് തീർക്കും
ചായംപുരട്ടിയ കുറുക്കൻമാർ
ഓരിയിടും
ഏതു നിമിഷവും നിലച്ചുപോകാ
വുന്ന ഹൃദയമേ
മരിച്ചവർക്കായി എന്തിനിങ്ങനെ
അതിദ്രുതമിടിക്കുന്നു നീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ