നാക്കിൽ നിന്ന്
വാക്കിൻ്റെ ചാട്ടുളിയെറിയുന്നു
വെളുത്ത ചോറിൽ
കറുത്ത മുഖങ്ങൾ തെളിയുന്നു
കണ്ണിൽ നിന്ന്
കരാളസർപ്പം പിറക്കുന്നു
മഴയില്ലാതെ
വെയിലില്ലാതെ
നുണയുടെ വിത്തു മുളയ്ക്കുന്നു
നാടുകൾ തോറും
പാറി നടന്നവ
നേരിൻ, നാറാണക്കല്ലിളക്കുന്നു
നോക്കുകുത്തികൾ
നോട്ടം തെറ്റി
തെക്കോട്ടേക്കു ചായുന്നു !
കാട്ടാളത്വം കാട്ടും കൂട്ടക്കുരുതി -
യിൽ കാക്ക പിറക്കുന്നു
വിരലിൽ കറുക മോതിരമായി
ഉള്ളംകൈയ്യുകൾ പൊള്ളി -
യുയർന്ന്
ബലിച്ചോറായിത്തീരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ