ഏകാന്തതയുടെ മുൾമുനയിലും
ഒരു പോറലു പോലുമേൽക്കാതെ
പൂവിനെപ്പോലെ ചിരിച്ചു നിൽക്കും
നട്ടുച്ചവെയിലിലും
കൊടും തണുപ്പിലും
അനക്കമില്ലാതെ നിൽക്കും
നോക്കൂ
കുഞ്ഞിക്കണ്ണിലേക്ക്
മുയൽക്കുഞ്ഞിനെപ്പോലെ
അതു പമ്മിയിരിക്കുന്നത്
പക്ഷേ
അരുതായ്മയുടെ
ആളനക്കം മതി
ഒരു വ്യാഘ്രത്തെപ്പോലെ
അതു ചാടിവീണേക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ