മുറിവേറ്റവളെ വീണ്ടും വീണ്ടും
വരിഞ്ഞുമുറുക്കുന്നു കണ്ണുകൾ
പരിഹാസത്തിൻ്റെ
തെറിയുടെ
തുറിച്ചു നോട്ടങ്ങൾ
അഴുക്കിൻ്റെ മെഴുക്
അവളെയാകെ മൂടുന്നു
അനുഭവിക്കുന്നവളുടെ
വേദനയെ
അകലെ നിൽക്കുന്നവരുടെ
ആനന്ദമാഘോഷിക്കുന്നു
ഉറ്റവരും
ഉടയവരും
ഉറഞ്ഞു തുള്ളുന്നു
കൂടെയുള്ളവനും
കൊത്തിവലിക്കുമ്പോൾ !
മരണമുറിയുടെ തണുപ്പ്
അവളിലേക്കരിച്ചു കയറുന്നു
മുറിവേൽപ്പിച്ചവൻ
തലമറന്നു ചിരിക്കുന്നു
മുറിവേറ്റവൾ
അലമുറയിൽ
വറച്ചട്ടിയിലേക്ക്
അറപ്പിൻ്റെ നോട്ടങ്ങൾ
വെറുപ്പിൻ്റെ കാകോളം
മോന്തിക്കുടിക്കുന്നു
കെട്ടുപിണഞ്ഞു കിടക്കുന്ന
ഒരു കൂട്ടക്ഷരമാണവൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ