കുയിലിൻ കുളിരൂറുന്നൊരു ശബ്ദം
കേട്ടുയിന്നു പുലർകാലെ
ചക്കരമാവിൻ ചില്ലത്തുമ്പിൽ
ചാഞ്ചാടുന്നൊരു ശബ്ദത്തെ
ഉന്മേഷത്തിൻ തിരകൾ വന്ന്
തൊട്ടു തലോടി ഹൃദയത്തെ
കന്മഷമെല്ലാമുരുകിയൊലിച്ചു
കവിത നിറഞ്ഞു ഉള്ളത്തിൽ
സിരകളിലെങ്ങും സ്വരമഴചാറി
കുളിരു പടർത്തുന്നതു പോലെ
ഇതളു വിടർത്തി ഇമകൾ തുറന്ന്
വിരിഞ്ഞു വരുന്നൊരു പൂ പോലെ
പുതുലോകത്തങ്ങെത്തിയ പോലെ
പുതുമുളയിട്ടതു പോലെ
പുതുതായൂർജ്ജം വന്നുനിറഞ്ഞു
പുത്തനുറവകൾ പോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ