ഒഴുക്കിയ വിയർപ്പിന്
കണക്കൊട്ടുമില്ല
പട്ടുപോയതിൽ നിന്നും
പടുത്തതീ ജീവിതം
പ്രീയങ്ങളെല്ലാം തന്നെ
പിന്നേയ്ക്കു മാറ്റിവച്ചു
അഗ്നിയും മഞ്ഞും കൊണ്ട്
സഹനപ്പടവേറി
പറക്കുമുറ്റി കുഞ്ഞുങ്ങൾ
പാറിപ്പോയ് പലപാടും
പറക്കാൻ മറന്ന നാം
പിന്നെയും ഒറ്റയ്ക്കായി .
പുറത്തേക്കിറങ്ങിയ
കുഞ്ഞുങ്ങൾ വൈകിപ്പോ-
യാൽ
അന്നൊക്കെ ഉള്ളിന്നുള്ളിൽ
വേവുന്ന വേവലാതി
ഉറക്കമില്ലിന്നു രാവിൽ
പാതിരാവിലെങ്ങാനും
കുഞ്ഞുങ്ങൾ വന്നാൽ -
വാതിൽ
തുറന്നുകൊടുക്കേണ്ടേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ