നിൽക്ക നീ സഖീ; തെല്ലൊന്നിറോഡിലായ്
പാടം പൂവിട്ടവരമ്പെന്നറിക നീ
നോക്കു നീയാകല്ലിങ്ക്; പണ്ട് സ്കൂളിൽ നാം
പോകുന്ന നേരത്ത്
കർക്കിടകം കാൽ വലിച്ചൊരു തോടത്
നാടിതൊന്നാകെ മാറി മറിഞ്ഞെടോ
നാടിതിൻഭംഗി,യാകെമറഞ്ഞെടോ
ഓർക്കുന്നുവോ സഖീ; ചക്രവാളം വരെ
പച്ചയുടുപ്പിട്ട പ്രണയിയാം പാടത്തെ
പുല്ലാങ്കണ്ണിതൻ മഞ്ഞുതുള്ളിയാൽ
നിൻ്റെകണ്ണുകൾ ഞാനെഴുതിച്ചതും
കൊച്ചുചാമ്പക്ക തട്ടിപ്പറിച്ചപ്പോൾ
എന്നെ നീവന്നു പിച്ചിപ്പറിച്ചതും
പത്തനത്തിൽ പിന്നെ പൊട്ടിപ്പുറപ്പെട്ട
ലഹളകൾ കേട്ടു ഞെട്ടിത്തരിച്ചതും
കഴുകകൊക്കുകൾ കൊത്തിപ്പറിച്ചു
പിടഞ്ഞുമരിച്ചൊരു പെണ്ണിൻ്റെ ചിത്രവും
ഓർക്കുന്നുവോ സഖീ; ചേർന്നുനിന്നു നാം
പൊട്ടിക്കരഞ്ഞ കറുത്ത ദിനങ്ങളെ
കരയല്ലെ -യെന്നോതി ചേർത്തുപിടിച്ചൊരു
കാരണവരായ കുളിർമാന്തണലിനെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ