നമ്മെ നഷ്ടമായത് !
ജീവിതത്തിൻ്റെ,യേതു -
തിരിവിൽവെച്ച് !
എറുമ്പുകളെപ്പോലെ
വരിവച്ചു പോകുന്നു നാം
ഉയരങ്ങൾ തേടി,
അവസാനത്തെ ചില്ല -
ത്തുമ്പും തേടി
മുതുകിലൊരു വീടും പേറി -
പോകുന്നു നാം
ഒച്ചിനെപ്പോലെ
കഴച്ചാലും, കൂനിപ്പോയാലും
അഴിച്ചു വെയ്ക്കാൻ കഴി-
യാതെ
ചുട്ടുവെച്ച മണ്ണപ്പങ്ങൾ
ചൂടാറി നനുത്തു പോയ്
തൊട്ടുകൂട്ടിയ ബന്ധങ്ങൾ
തട്ടി മറിഞ്ഞു പോയ്
കണ്ടെടുക്കുവാൻ കഴിമോ,-
യിനി?!
കളഞ്ഞു പോയ കാലങ്ങളെ
കവിതയുടെ കുളിരുകളെ
ജീവിതത്തിൻ്റെ അറിയപ്പെ-
ടാത്ത
ഏതെങ്കിലും വളവിൽ വെച്ച്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ