ഉച്ചത്തിലുരിയാടിയ ഒരു കാല
മുണ്ടായിരുന്നു
നേരമേതെന്നില്ലാതെ ഒരു നീട്ടി
വിളിയുണ്ടായിരുന്നു
അന്നൊക്കെ ജീവിച്ചിരിക്കുന്നെന്ന
ഒരു തോന്നലുണ്ടായിരുന്നു
അയൽപക്കത്തെഅടുക്കളകളിലേക്ക്
ഉപ്പുംമുളകുംഅട്ടാച്ചൊട്ടകളിച്ചി
രുന്നു
ചകിരിപാണ്ടയേറികനൽക്കട്ടകൾ
അടുപ്പിൽ നിന്നടുപ്പിലേക്ക്
സ്നേഹം തെളിച്ചിരുന്നു
ഇന്നത്തെപ്പോലെഒരേമുഖമുള്ളവരുടെ
വിചിത്രസ്വഭാവങ്ങളെ
വേർതിരിച്ചറിയാൻ വയ്യാത കാല
മല്ലത്
ഓരോരാൾക്കും ഓരോ മുഖമായി
രുന്നു
എല്ലാവർക്കും ഒരേ മനസ്സും
മതാതീതമായൊരു പ്രണയകാലം
ഇന്നുമുണ്ട്ഉള്ളകങ്ങളിൽഒതുങ്ങിയിരിക്കുന്ന
ഉച്ചത്തിലുള്ള ഉരിയാടൽ
ഒരിക്കലെങ്കിലും പോയ കാലത്തി
ന്റെ
ഒരൊറ്റഉരിയാടൽമതി
നെറുകയിൽതെച്ചിപൂങ്കുലപോലെഓർമ്മകൾ പൂക്കാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ