മണ്ണ് മാത്രം മനസ്സിലുള്ള
ഒരു കാലമുണ്ടായിരുന്നു
കാന്താരിമുളകിന്റെ നീറ്റലായി
രുന്നു നെഞ്ചിൽ
കപ്പയുടെ കൊതിപ്പിക്കുന്ന മണമി
ന്നുമുണ്ട്.
കാഞ്ഞ വയറിനെ കണ്ണീരുപ്പിട്ട്
കാന്താരിമുളകുടച്ച് കൈ പിടിച്ച്
നടത്തിച്ചത്
ആ മണ്ണും അമ്മയുടെ മാറിൽ കുഞ്ഞെന്ന പോലെ
മണ്ണടരിൽ പറ്റിപ്പിടിച്ച കപ്പയും.
അപ്പനെന്നും പറയുമായിരുന്നു
മണ്ണ് പെണ്ണും പൊന്നുമെന്ന് .
ഓർമ്മയിലിപ്പൊഴും കൈത്തോടി
ന്റെ നനവ് വന്നു തൊടുന്നു
ആറ്റുകാറ്റടിക്കുമ്പോൾ ഉള്ളിലുള്ള
ആറ് വയസ്സുകാരന് കുളിരു ന്നു
വയറുവേവും നാളിൽ
കടവിന്റെ പടവുകൾ കയറി ആരെ
ങ്കിലും വരണേയെന്ന്
പ്രാർത്ഥിച്ച കാലമുണ്ടായിരുന്നു
അരവയറു നിറച്ച കുത്തരിച്ചോറും
ആറ്റുമീനും മനസ്സിലിന്നുമുണ്ട്.
അപ്പന്റപ്പൻഅപ്പന് കൊടുത്ത മണ്ണ്
എനിക്ക്തരുമ്പോൾഅപ്പൻ പറഞ്ഞു
അപ്പൻതന്നമണ്ണ്എന്നുംനിനക്കുണ്ടാവണം
ഈ മണ്ണിൽ തുടങ്ങി ഈ മണ്ണിലൊ ടുങ്ങണം നമുക്ക്
ആ മണ്ണാണ് കൈവിട്ടു പോയത്
അക കണ്ണാണ് അടഞ്ഞുപോയത്
ഞാൻ വേരറ്റുപോയ പാഴ്മരം
മണ്ണിനെ മറന്നവൻ അമ്മയെ വെറു
ത്തവൻ
അപ്പനെ മറ മാടിയ മണ്ണ്എപ്പോഴു മെന്നെ
ശാസിച്ചു കൊണ്ടേയിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ