ഭൂപടങ്ങൾ മാറ്റി വരയ്ക്കപ്പെടുന്നു
പിറന്ന മണ്ണിൽ നിന്ന് പിഴുതെറിയ
പ്പെടുന്നു
പലായിയായിരുന്നില്ലഞാൻഎങ്കിലും
പലവുരുപടിക്കുപുറത്ത് പോകേണ്ടിവന്നു
തലപ്പന്ത്കളിച്ചപറമ്പിൽ ബോംബു കളാ
ണിപ്പോൾ
അറിയാതെതട്ടിപ്പോ കുന്നത്
മതംമനസ്സിലുണ്ടായിരുന്നില്ല
അത്ര തന്നെ സ്വപ്നങ്ങളും
കവലകൾ തോറുംകാത്തുനിൽ പ്പുണ്ട് കഥകളുമായി
കാമാർത്തികളും തോക്കുകളും
ഇപ്പോഴവർ തിട്ടൂര മിറക്കിയിരി
ക്കു ന്നു
ഞാനെന്തു ഭക്ഷിക്കണം ഞാനെന്തു കുടിക്കണം
ഞാനെന്ത് എഴുതണം ഞാനെന്ത് പാ
ടണം
എന്റെ ചിന്തയ്ക്ക് നിന്റെ
ചിന്ദൂര
ക്കുറി അടയാളമെന്ന്.
കണ്ഠനാളത്തിൽനിന്ന് കവിതയിറ
ങ്ങി വന്ന് ഇന്നലെ പറഞ്ഞു
കാവിമുക്കിയ കൈപ്പടയിൽ നിന്ന്
ഉതിർന്നു വീഴില്ല ഞാൻ
തിരിച്ചു പോകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ