അരികുപറ്റിപ്പോയ
അരജീവിതങ്ങളെ
നാം ശ്രദ്ധിക്കാറേയില്ല
പാതിയിൽ മുറിഞ്ഞു
പോക്കുന്ന
ദീർഘനിശ്വാസങ്ങളെ
നാം കേൾക്കാറേയില്ല
അവരെ നാം എന്തു പേ
രി ട്ടാണ് വിളിക്കാറ്?
അംഗ പരിമിതരെന്നോ,
ഭിന്നശേഷി ക്കാരെന്നോ?
കാലത്തിന്റെ കൈയിലെ
കുരുതി പൂക്കളാണവർ
കുഞ്ഞു മുറിക്കുള്ളിൽ
വലിയ ലോകം തീർക്കുന്ന
വർ
നിവർത്തി വിരിച്ച വിരിപ്പിൽ
മലർത്തി വിരിച്ച പോലെയവർ
ഇളങ്കാറ്റിൽ ഇടയ്ക്കൊന്നനങ്ങുന്ന
ചുമർചിത്രം
രാത്രി നിശ്വാസങ്ങളെ, തേങ്ങലുകളെ
തൂത്തുവാരുവാൻ പുലരി കാറ്റ്
വരുന്ന
ഒറ്റപ്പാളി ജനലിലൂടെ
പുറം ലോകത്തെ കണ്ടു കൊണ്ടിരി
കുന്നവർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ