മരിച്ചുവീണവരുടെ പാട്ടുകൾ
പടപ്പാട്ടുകളാണ്
അവകുന്നുകളിൽ, കുഴികളിൽ
സമതലങ്ങളിൽ
മാറ്റൊലികളായി അലയടിക്കുന്നു
ഒത്തുതീർപ്പിനു തയ്യാറാകാത്തവൻ
ഉയർത്തെഴുന്നേൽക്കുന്നവനാണ്
ഗതകാല വസന്തങ്ങൾ അയവെട്ടി
അയവെട്ടി
ഗതികിട്ടാതലയില്ല
കൈചൂണ്ടികൾപിഴുതെറിയുന്നവനെ
വിളക്കുമരം ഊതിക്കെടുത്തുന്ന
വനെ
വയലുകളിൽ വേലി കെട്ടിയവനെ
മുന്തിരി തോപ്പിൽ മതിലുയർത്തി
യവനെ
രക്തസാക്ഷി മണ്ഡപങ്ങളെ സാക്ഷി
നിർത്തി
വിരിമാറിനെ വീണ കമ്പികളാക്കി
മോചനത്തിന്റെ പാട്ട് പാടും
മരിച്ചു വീഴുന്നതു വരെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ