എന്നും കാലത്തെഴുന്നേൽക്കുന്നു
കാലുവെന്തനായപോൽ ഓട്ടം
തുടരുന്നു
കഞ്ഞിവെയ്ക്കണം,കറിവെയ്ക്കണം,
മാർക്കറ്റിൽ പോകണം
കെട്ട്യോൻ, കുട്ട്യോൾ, പശു, കിടാവ്
ദിനസരിക്കുറിപ്പുകൾ മാറുന്നേ യില്ല.
കാലം,യെന്നിൽ മരവിച്ചു കിട ക്കുന്നു
പ്രകൃതിചലനമറ്റ് ധ്യാനത്തിൽ.
താണ്ഡവമാടുന്നുണ്ട് തോക്കും, -
വെടിയുണ്ടകളും
പാറി വന്ന പത്രത്താള് മലർന്നു
കിടക്കുന്നു സോഫയിൽ
കാണാതാവുന്നുണ്ട് ദിനവും കുറേ
പെൺകുട്ടികളെ
ബലാത്സംഗം, കൊലപാതകം, മാ
ട്ടിറച്ചി
പത്രത്തിൽ നിന്നു,മൊരു പശു
അടുക്കളയിലേക്കിറങ്ങുന്നു
ഒരു ദളിതൻ മരക്കൊമ്പിലാടുന്നു
നിലാവും,നീരും കണ്ണിൽ നിന്നൊ
ഴുകുന്നു
ഛെ, ഇന്നെന്തു കറിവെയ്ക്കും ?!
സാമ്പാറ്, ഉപ്പേരി, .......
ദാ, ഗേയ്റ്റിൽ നിന്ന് സ്കൂട്ടറിന്റെ
ഹോണടി
ഉച്ചയൂണിന് നേരമായി
കേൾക്കാമിനി പൂരമില്ലാതെ
ഒരു വെടിക്കെട്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ