അതിരില്ലാ ദുഃഖമെരിതീക്കനലായി
നെഞ്ചിടത്തിൽ നീറി നീറി നിൽക്കേ
അഴലുകൾ പൂക്കുമപൂർവ്വ രാഗങ്ങളെൻ
അന്തരംഗത്തിൽ മുഴങ്ങിടുന്നു
പുറമേയ്ക്ക് പുഞ്ചിരി പൂരമെന്നാകിലും
ഉള്ളം ഉഴുതുമറിച്ചിടുന്നു
നാം നട്ട ചെമ്പകം നാം തന്നെ വെട്ടുന്നു
സുഗന്ധമെല്ലാം പോയ് മറഞ്ഞിടുന്നു
നേരുതിരിയുവാൻ നാം മുറിവുണ്ടാക്കി
മുറിവിൽ നാം കുത്തിയതെന്തിനാവോ ?!
നിന്നഴൽ കണ്ടു ഞാൻ ഘോഷിച്ചിരുന്നില്ല
അരുതാതതൊന്നുമേ ചെയ്തതില്ല
കപടവേദാന്തങ്ങൾ ചൊല്ലിയിരുന്നില്ല
ചപല മോഹങ്ങളും ചൊല്ലിയില്ല
ചൊല്ലിയതൊക്കെയും ജീവപ്രപഞ്ചത്തിൽ
അനുഭവമായുള്ള സത്യമല്ലോ
പ്രണയിച്ചു പോയെന്ന കുറ്റത്തിനാലിന്ന്
പ്രീയങ്ങളൊക്കെ പിഴുതു മാറ്റേ
കാലമേ നീ തന്നെ രക്ഷയും, ശിക്ഷയും
സഹിക്കാൻ കഴിയില്ലയെന്നാകിലും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ