കെട്ടിയുണ്ടാക്കി നാം നമ്മിലേക്കൊരു
ഒറ്റത്തടിപ്പാലം
പാലങ്ങളും, നദികളും ഒരുപാടു കടന്ന
വർനാം
എങ്കിലും, മദ്ധ്യാഹ്നത്തിലാണ് നമുക്ക്
ഇങ്ങനെ ഒരു പാലം കെട്ടാൻ തോന്നിയത്
പുലരിയിലും, പാതിരാവിലുംപുത്തനുന്മേഷ
ത്തിലൂടെ
പലവുരു നാമാ പാലം കടന്നു
മരുക്കാറ്റിന്റെ വേവിൽ നിന്ന്
കുളിർക്കാറ്റിലെത്തിയ പോലെ
നിത്യവും വാക്കുകളുടെ വേഴ്ച്ചയിൽ
നാം മൂർച്ഛപ്പെട്ടു കിടന്നു
ഇന്ന് നാം ഇലകൊഴിഞ്ഞ ശിശിരശാഖികൾ
വാക്കുകളാണ് ആദ്യം കൊഴിഞ്ഞു തുട
ങ്ങിയത്
മൗനത്തിന്റെ വാത്മീകത്തിൽ
ഇന്ന് ഹൃദയ മർമ്മരങ്ങൾ മാത്രം
വികാരങ്ങളുടെ സമുദ്ര നയനങ്ങൾ
വിതുമ്പിക്കൊണ്ടിരിക്കുന്നു
പൂതലിച്ച ഒറ്റത്തടിപ്പാലമായി
നാ,മക്കരെയിക്കരെ
സായാഹ്നങ്ങൾ വിദൂരമല്ല!
ചുണ്ടുകൾ താഴിട്ടടയക്കുന്നതാണ് നല്ലത്
ഏത,ർത്ഥസാരങ്ങൾ തേടിയാണ്
ഇനിയും നാം പാലം പുതുക്കേണ്ടത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ