മിഴിയിൽ മധുരമാം മൊഴികൾ
നിറച്ചോളെ
സ്നേഹത്തിൻ പാലാഴിയാൽ
ഹൃത്തടം തുടിപ്പോളേ
പൊട്ടിയെന്നാരു നിന്നെ വിളിച്ചു
കളിയാക്കി
പട്ടുപോയൊരുമനസ്സുള്ളവരവരാരോ.
മിണ്ടുവാൻ കഴിയാത്ത പാവമാപെൺ
കൊടിയെ
കൊഞ്ഞനം കുത്തുന്നോരേ നിങ്ങളൊ
ന്നോർത്തീടേണം
ചുറ്റുമേനടന്നീടും അക്രമം അധർമ്മത്തെ
കണ്ടില്ലെന്നു നടിക്കും കളങ്ക ഹൃത്തുക്കളെ
മേലാളപേക്കൂത്തിനെ പഞ്ചപുച്ഛമടക്കി
വാലാട്ടി നോക്കി നിൽക്കാൻ മടിയൊട്ടു
മില്ലാതോരേ
ശിലാമൗനങ്ങളായി മാറുവതെന്തേ നിങ്ങൾ
ശൂന്യതയിലെന്നപോലെ നീങ്ങുവതെന്തേ
നിങ്ങൾ.
കരളിൽ കരുണതൻ അഗ്നിജ്വാല പേറീടും
നിലയ്ക്കാ, ചലിക്കുന്ന വിഹ്വല ഗോളമവൾ.
ജ്വാല തന്നെ.
മറുപടിഇല്ലാതാക്കൂ