അത്തമിങ്ങെത്തുന്ന നേരത്ത
ങ്ങൊത്തിരി
സ്വപ്നങ്ങൾ കണ്ടു മയങ്ങി നിൽക്കേ
ഒത്തിരിപ്പൂവുമായ് ഇത്തിരിപ്പോ
രുന്ന
കുഞ്ഞുങ്ങൾഞങ്ങൾകളിച്ച കാലം
കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരി ക്കുന്ന
മുല്ലകൾ മൊട്ടിട്ടു നിൽക്കു
മ്പോലെ
മോഹങ്ങളായിരം മൊട്ടിട്ടു നിൽ
ക്കുന്ന
മധുര പ്രതീക്ഷ തളിർക്കും കാലം
തുമ്പതൻ തൂമന്ദഹാസമതെന്ന പോൽ
തുമ്പികൾ തുള്ളിക്കളിച്ച കാലം
അത്തം മുതൽ പത്ത് നാളുകൾ
ഞങ്ങൾക്ക്
കണ്ണടച്ചു തുറക്കുന്ന പോലെ
ഇന്നു മീ,യോർമ്മകൾ ഉള്ളിന്റെ
യുള്ളിൽ
മുക്കുറ്റിമഞ്ഞയായ് പൂത്തുനി ൽപ്പൂ
ഇല്ലിന്നുപൂക്കളും, പൂക്കൾ പറി ക്കുന്ന
ബാലകരൊന്നുമീ നാട്ടിലെങ്ങും
ഓണത്തിനോളപ്പെരുക്കങ്ങളി
ല്ലിന്ന്
എല്ലാർക്കുമെന്നുമിന്നോണമല്ലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ