മനസ്സിലെ മരുപ്പറമ്പിൽ ഓർമ്മകൾ
ചിതറിക്കിടക്കുകയായിരുന്നു
ഒരു നാൾ അവൾ വന്ന് അനുവാദ
മില്ലാതെ
അലങ്കോലമായതെല്ലാം
അടുക്കിപ്പെറുക്കി വെച്ചു
ഒഴിവുള്ള സ്ഥലത്ത് ഓലക്കുടിൽ കെട്ടി
കൂടെ പാർത്തു
ഓമനിക്കാൻ പാകത്തിൽ ഒത്തിരി ഓർമ്മകൾ
സ്വരുക്കൂട്ടിവെച്ചു
ഒരു നാൾ;കുചേലന്റെ കൂടെ കുടിലിൽ
പാർത്തു മടുത്തപ്പോൾ
അവൾ കൂടുവിട്ട് കൂടുമാറി
കൂട്ടംതെറ്റിയ കുഞ്ഞാറ്റക്കിളിയായവൻ
കാട്ടിലൂടെയലഞ്ഞു
ഒഴിഞ്ഞുകിടക്കുന്ന കുടിൽ ഇനിയവന്റെ
ശ്മശാനഭൂമിക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ