അറിവിൻ്റെ കനിതിന്ന അന്നു മുതൽ
തുടങ്ങി
മുറിവിൻ്റെ പാടുകൾ
ദൈവമെന്ന് നടിച്ച്
ചെകുത്താനായ് നടക്കുന്നവൻ
ചിരിയുടെതിര ചുണ്ടിലണിഞ്ഞ്
കരളിൽ കാന്താരമൊളിപ്പിക്കുന്നവൻ
നഗരത്തിൻ്റെ നരകഗർത്തങ്ങൾ തീർത്ത്
ഗ്രാമത്തിൻ്റെ മർമ്മത്ത് കുത്തിയവൻ
ജലത്തിനും, മണ്ണിനും,ആകാശത്തിനും
അവകാശിയെന്ന് മുദ്ര ചാർത്തിയവൻ
ഇതിഹാസത്തിലെ
കന്യകയും, അമ്മയുമല്ലിന്ന് ഭൂമി
അർദ്ധ പ്രാണനായി അവസാനത്തെ
ശ്വാസത്തിന് പിടയുന്ന വൃദ്ധ
ഹവ്വയോടുള്ള ബഹുമാനമില്ലിന്ന് _
ആദമിന്
ആക്രമിച്ച് അടരോടെ കടിച്ചുകീറുന്നു
നക്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ