മീനത്തിൽ മീനിനു പോലു,മിരയില്ല
വേനൽ വെളിച്ചപ്പാട് തുള്ളുന്നു
പൊട്ടിച്ചിതറിയ അപ്പൂപ്പൻ താടികൾ
പോലെ
വെൺമേഘങ്ങൾ പാറിപ്പറക്കുന്നു
സൂര്യൻ തീക്കുണ്ഡമായെരിയുന്നു
ജലത്തെ ഒരു ഭീകരജീവിയെപ്പോലെ
കുടിച്ചു വറ്റിക്കുന്നു
അവന്റെ ക്രൗര്യക്കണ്ണേറ്റ് കത്തുന്നു
കാടുകൾ
അവന്റെ ചവിടേറ്റ് ഭൂമിക്കടിയിലേക്ക്
പൂഴ്ന്നുപോകുന്നു പുഴകൾ
ഉഴറി വീഴുന്നു ഉറവങ്ങൾ
നീണ്ടുപോയ വേരിൻ കൈകൾക്ക്
എത്തിപ്പിടിക്കുവാൻ കഴിയാതെ
അർദ്ധ പ്രാണനായ മരങ്ങളിൽ
അള്ളിപ്പിടിച്ചിരിക്കുന്നു
അവശരായ പച്ചയിലകൾ,
പഴുത്തവ പൊഴിയുന്നു കൊതിതീർ
ന്നിട്ടില്ലെന്നമൊഴിയുമായ്
വാക്കുകൾക്ക് വേനൽ വരൾച്ചപുര-
ട്ടുന്നു
വിത്തുകൾ പ്രാക്തന കാലത്തിലെന്ന
പോലെ
മണ്ണിൽ പുതഞ്ഞു കിടക്കുന്നു
പറവകൾ കരിയിലക്കളെപ്പോലെ മരി-
ച്ചടിയുന്നു.
പഴുത്ത പാറയിൽ നിന്ന് ചൂടിന്റെ പൊന്നീ -
ച്ചകൾ പാറുന്നു
ഉമിനീരു വറ്റിയ മൃഗങ്ങൾ നീരുവറ്റിയ കുള-
ങ്ങളിൽ, കിണറുകളിൽ ചത്തുപൊങ്ങുന്നു
അവസാനത്തെ ഒരിറ്റു വെള്ളത്തിനായ്
നീണ്ടുനിരങ്ങിപ്പോയ മരങ്ങൾ ഒരു
തുള്ളിയും കിട്ടാതെ
പുഴയുടെ കാട്ടുപൊന്തയിൽ ,കല്ലിടുക്കു
കളിൽ
ശ്വാസംമുട്ടിമരിച്ചു
ഇവിടെ ഒരു പുഴയുണ്ടായിരുന്നെന്ന്
പൊൻമയുടെ ജഡം ഒരുനീല വരവരച്ചു
വെയ്ക്കുന്നു
വേനൽ വെളിച്ചപ്പാട് തുള്ളുന്നു
പൊട്ടിച്ചിതറിയ അപ്പൂപ്പൻ താടികൾ
പോലെ
വെൺമേഘങ്ങൾ പാറിപ്പറക്കുന്നു
സൂര്യൻ തീക്കുണ്ഡമായെരിയുന്നു
ജലത്തെ ഒരു ഭീകരജീവിയെപ്പോലെ
കുടിച്ചു വറ്റിക്കുന്നു
അവന്റെ ക്രൗര്യക്കണ്ണേറ്റ് കത്തുന്നു
കാടുകൾ
അവന്റെ ചവിടേറ്റ് ഭൂമിക്കടിയിലേക്ക്
പൂഴ്ന്നുപോകുന്നു പുഴകൾ
ഉഴറി വീഴുന്നു ഉറവങ്ങൾ
നീണ്ടുപോയ വേരിൻ കൈകൾക്ക്
എത്തിപ്പിടിക്കുവാൻ കഴിയാതെ
അർദ്ധ പ്രാണനായ മരങ്ങളിൽ
അള്ളിപ്പിടിച്ചിരിക്കുന്നു
അവശരായ പച്ചയിലകൾ,
പഴുത്തവ പൊഴിയുന്നു കൊതിതീർ
ന്നിട്ടില്ലെന്നമൊഴിയുമായ്
വാക്കുകൾക്ക് വേനൽ വരൾച്ചപുര-
ട്ടുന്നു
വിത്തുകൾ പ്രാക്തന കാലത്തിലെന്ന
പോലെ
മണ്ണിൽ പുതഞ്ഞു കിടക്കുന്നു
പറവകൾ കരിയിലക്കളെപ്പോലെ മരി-
ച്ചടിയുന്നു.
പഴുത്ത പാറയിൽ നിന്ന് ചൂടിന്റെ പൊന്നീ -
ച്ചകൾ പാറുന്നു
ഉമിനീരു വറ്റിയ മൃഗങ്ങൾ നീരുവറ്റിയ കുള-
ങ്ങളിൽ, കിണറുകളിൽ ചത്തുപൊങ്ങുന്നു
അവസാനത്തെ ഒരിറ്റു വെള്ളത്തിനായ്
നീണ്ടുനിരങ്ങിപ്പോയ മരങ്ങൾ ഒരു
തുള്ളിയും കിട്ടാതെ
പുഴയുടെ കാട്ടുപൊന്തയിൽ ,കല്ലിടുക്കു
കളിൽ
ശ്വാസംമുട്ടിമരിച്ചു
ഇവിടെ ഒരു പുഴയുണ്ടായിരുന്നെന്ന്
പൊൻമയുടെ ജഡം ഒരുനീല വരവരച്ചു
വെയ്ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ