കാറ്റിലുലയുന്ന വള്ളിപോലെയവൾ
വിറച്ചു
കിതച്ചു
പുലരിമിഴി തുറന്നു
ശിശിരം വിയർത്തു
പൊഴിഞ്ഞു വീണ മർമ്മരം മൂകത -
കുടിച്ചു
ആനന്ദത്തിൻ്റെ വീഞ്ഞ് പുളിച്ചു
പുലരിയുടെ നഗ്നത
പുറം ലോകം കണ്ടു
പൂർവ മുഖം ചോരവാർന്ന പോലെ -
വിളറി വെളുത്തു
പിന്നെ പുകഞ്ഞു
അവൾ, നിപതിച്ച മിന്നൽ പിണർ
അഗ്നിജ്വാല
ഉദാത്തമായ ആശയങ്ങളുടെ നില -
യ്ക്കാത്ത പ്രവാഹം
ചൂടാറുന്നതിനുമുന്നേ പച്ചമണ്ണിൽ
ഒരു വിത്ത് അങ്കുരിച്ചു
അവളുടെ മൃദുലമായ കൈകൾ പോലെ
രണ്ടില വിരിഞ്ഞു വന്നു
മണ്ണിൽ നിന്നും മണ്ണിലേക്ക് പിന്നെയും
ശ്വാസവും വെളിച്ചവുമായി അവൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ