നാവു വരണ്ട കഠാരം
ചോര നക്കിക്കുടിച്ചു
ജഠരം നടുറോഡിലുപേക്ഷിച്ചു.
മഴയെന്ന മിത്രം കുളിപ്പിച്ചു -
കിടത്തി
പട്ടടത്തീപ്പൂട്ടി പടിഞ്ഞാറ് സന്ധ്യ
രക്തത്തിൻ്റെ രുചിഭുജിച്ചഭൂമിയും
ഋതുവും സാക്ഷി
ഋണഭാരമില്ലാത്ത കറുത്ത -
പക്ഷികൾ
ചാഞ്ഞകൊമ്പിൽ ചേക്കേറി
ആരുമില്ലാത്തവൻ
ആരവമൊഴിഞ്ഞ ഉത്സവപ്പറമ്പ്
സ്വപ്നങ്ങളുടെ വാഗ്ദാനത്താൽ
വഞ്ചിക്കപ്പെട്ട ശരീരം
നടുക്കടലിലെ ആടിയുലയുന്ന വഞ്ചി
ചിതയുടെ സംഗീതം അവന്കൂട്ട്
ചതിയുടെ ഖനീ മുഖം അവനു പരിചിതം
ആഗ്രഹം ഒന്നേയുള്ളു
കാട്ടുതീയായി പുനർജനിക്കണം
ചതിയുടെതമാലനീലിമയിൽ -
നിവസിക്കുന്ന
ദർപ്പ മുഖങ്ങളെ ചുട്ടുകരിക്കണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ