ബാംസുരി വായിച്ചു കൊണ്ടി-
രിക്കുമ്പോഴാണ്
ഭാവനയിലേക്കുയർത്തപ്പെട്ടത്
കാൽപനികത കൈയിൽതന്നത്
കഠാരമെന്നറിഞ്ഞിരുന്നില്ല
ക്രൗഞ്ചപക്ഷിയെക്കൊന്ന -
കാട്ടാളനായി
കടുവകളോടേറ്റുമുട്ടുന്ന മുട്ടാളനായി
ചിറകുള്ള കുതിരയുടെതേരിലേറി
നക്ഷത്രക്കുന്നിൽ പറന്നിറങ്ങി
മേലേരിയിൽച്ചാടും തെയ്യമായി
പ്രളയത്തിലാലിലക്കണ്ണനായി
തിറയാട്ടം കഴിഞ്ഞു തിടമ്പെടുത്തപ്പോൾ
കഠാരയിൽ കൊരുത്തൊരു കുഞ്ഞു ജീവൻ
കട്ടിലിൽ അറുത്തിട്ട കോഴിയേപ്പോലൊരമ്മ -
ജീവൻ
മൂർച്ഛിച്ചു നിൽക്കവേ
മൂർച്ചയില്ലാത്ത മുനയാൽ
സ്വന്തം കൊരവള്ളിയെ എങ്ങനെ -
കോർത്തെടുക്കുമെന്ന് വെളിപാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ