കൊള്ളുകേറി
കുണുങ്ങിവന്ന
ഒരു കുഞ്ഞു കവിത
മുറ്റത്തുമ്പു തടഞ്ഞ്
കമിഴ്ന്നടിച്ചു വീണു
വാതിലിൻ്റെ
ഒറ്റപ്പാളിമാത്രംതുറന്ന്
ഒരു കുസൃതിക്കാറ്റ്
അകത്തേക്ക് എത്തി -
നോക്കി
കിഴക്കെ മതിൽക്കെട്ടിലെ
മാവിൽനിന്ന്
ഡപ്പ കളിച്ചു കൊണ്ടിരിക്കുന്ന
അണ്ണാൻ കുഞ്ഞിൻ്റെ
കൈയിൽ നിന്ന്
റബ്ബർ പന്തുപോലെ ഒരു
കിടുക്കാച്ചിമാങ്ങ തെറിച്ചുവന്ന്
തൊട്ടാവാടിക്കാട്ടിലൊളിച്ചു
കഴമ്പുമണവും പേറി
കുന്തിച്ചിരിക്കുന്നുണ്ട്
കോലായിലൊരു ചാരുകസേര
വാനിറയേ ചിരിച്ച്
ചുവന്ന ചാറ്പാറ്റിത്തുപ്പി
അമ്മിഞ്ഞയെ മടിയിൽ കിടത്തി
കാലും നീട്ടിയിരിപ്പുണ്ട്
അടുക്കളപ്പുറത്ത് ഒരമ്മിക്കല്ല്
ഓർമ്മകളിൽനിന്ന് ഒരെട്ടുവയസ്സു -
കാരൻ
ഞെട്ടിയുണർന്ന് എഴുന്നേറ്റ് നടക്കുന്നു
അമ്പത്തഞ്ചു വയസ്സുകാരനായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ