ഒറ്റയ്ക്കിരിക്കുമ്പോൾ
ഓരം കെട്ടിയ
ഓർമ്മയുടെ ഓരോകല്ലുകൾ
ഊർന്നു വീഴുന്നതു പോലെ
നിൻ്റെ കണ്ണിലെ തോണിയിൽ
തുഴഞ്ഞു തുഴഞ്ഞു പോകുന്ന
എന്നെ തന്നെ ഞാൻ നോക്കി
ഇമയുടെ ഇട്ടയ്ക്ക് നിൽക്കുന്ന
തുപോലെ
വാക്കിൻ്റെ വക്കിൽനിന്ന്
വേവലാതിയുടെ നരന്ത് വള്ളി
പിടിച്ച്
വഴുക്കുള്ള പടവിലൂടെ
പതുക്കെ ഇറങ്ങുന്നതുപോലെ
നോക്കെത്താതെ
വാക്കെത്താതെ
ഇരുളുറഞ്ഞ്
പുകപടർന്ന്
പെരുവിരലിൽനിന്നും
ഉച്ചിയോളം പടരുന്ന
പതർച്ചയും തളർച്ചയുമായി
ഓർക്കുമ്പോൾ തന്നെ
മറക്കാൻ ശ്രമിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ