പാഴ്നിഴലാകുന്നു ജന്മം
പരിതപിച്ചിട്ടെന്തു കാര്യം
ദുഃഖഭൂപടമാകുന്നു അമ്മ
പുത്ര ദു:ഖത്തിൻ പര്യായം
പീലി വിരുത്തേണ്ട ജന്മം
ചാരെ കിടപ്പതു കാൺകേ
ചാരുവാം ചെറു ശില്പം
തട്ടിമറിഞ്ഞതുപോലെ
കാലമേ തൃക്കൺമിഴിക്കാൻ
കാരണമെന്തെന്നു ചൊല്ലൂ
ഏഴകളായവർക്കെന്നും
ഇഴയുവാനുള്ളതോ ജന്മം
ഉടഞ്ഞ ജന്മങ്ങളൊരഗ്നി -
സന്ദേശമോ
മർത്യാ നിൻനെറ്റിയിൽകാലം -
വരച്ചുള്ളവര നെറ്റിക്കണ്ണെന്ന-
റിയുക
മീനമദ്ധ്യാഹ്നംമാത്രം വരം -
നൽകിയ കാലമേ
പൊട്ടിപ്പോകും നിൻ്റെയാ -
ഒറ്റക്കണ്ണും
അമ്മതൻ നെഞ്ചുവേവും
ചൂടിനാൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ