രാവിലെ ഉണർന്നെണീറ്റുകഴിഞ്ഞാൽ
എല്ലാവരും എന്തൊക്കെയോ മറന്നു -
വെച്ചപോലെ തിരക്കിട്ട് തിരയുന്നു
തിടംവെച്ച മറവിയിലേക്ക് ഇറങ്ങിനട -
ക്കുന്നു
തളർന്നുറങ്ങുന്നഅടുക്കളയെ തട്ടി-
യുണർത്തി
തിണർത്ത ഓർമകളെ മുളപ്പിക്കുന്നു
മറന്നുവെച്ചതുപോലെ
സമയത്തിനുമുന്നേഓടി ഓരോന്നു -
ചെയ്തുകൊണ്ടിരിക്കുന്നു
അടുക്കളയിൽ എരിവായ് ,പുളിയായ്
കടുകായ്,കയ്ക്കലയായ് .......
നനക്കല്ലിൽ വിഴുപ്പായ്
തെരുവിൽ ചിറകില്ലാ പക്ഷിയായ്
ചിലർ വെളിച്ചത്തിൻ്റെ തൊലിപൊളിച്ച്
വെള്ളകീറുമ്പോൾ മൈലുകൾക്കപ്പുറം
ചിലർ കാൽകഴച്ചിട്ടും ശരീരംതളർന്നിട്ടും
ഇരിക്കാൻ മറന്നതുപോലെ നിന്നുതന്നെ
മറ്റൊരുകൂട്ടർ അരയ്ക്കുതാഴെകാലുള്ള -
തുതന്നെ മറന്നപോലെ ഇരുന്ന്തന്നെ
മറ്റുചിലർ ഉന്തിയും ,തള്ളിയും,
കരഞ്ഞും കണ്ണീർ ചൊരിഞ്ഞും
വിയർത്തും വിശന്നും.....
സന്ധ്യയിരുട്ടുമ്പോൾ രാവിലെപ്പോയ
പക്ഷികളെപ്പോലെ .
എല്ലാവരും മറന്നുവെച്ചവീടിനെ തിരിച്ചു -
കിട്ടിയതുപോലെ
തിരക്കിട്ട് തിടംവെച്ചഓർമയിലേക്ക്
ഇറങ്ങി നടക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ