പണ്ട്,
മതിലുണ്ടായിരുന്നില്ല
മാർബിൾ തറയുണ്ടായിരുന്നില്ല
അയൽക്കാർ അന്യരായിരുന്നില്ല
കട്ടൻ ചായക്ക് കൂട്ടാൻ
ഒരാണി വെല്ലം
പാത്തുമ്മ തന്നിരുന്നു
അടുപ്പിൽ തീപൂട്ടാൻ
ഒരു ചകരി തീ
മറിയാമ്മ തന്നിരുന്നു
നേരമിരുട്ടിയാൽ
ഇരുട്ടിനെ വെളുപ്പിക്കാൻ
ഒരോലച്ചൂട്ട്
വാസുവേട്ടൻ തന്നിരുന്നു
കഞ്ഞി , കൂട്ടാൻ ,കപ്പ ,
കാച്ചില്, ചേന, ചേമ്പിൻ -
തണ്ട് ,പഴകിയ കുപ്പായം
പരസ്പരം സഹായിച്ചിരുന്നു
അയൽപക്കത്തെ കുട്ടികൾ
മുത്തശ്ശിയുടെ കഥകൾ കേൾക്കാൻ
രാത്രികാലങ്ങളിൽ മാറി മാറി താമസി-
ച്ചിരുന്നു
അങ്ങനെയായിരിക്കണം
അവരൊക്കെ
സ്‌നേഹിക്കുകയും,സ്നേഹികപ്പെടുക യും ചെയ്യുന്ന
മനുഷ്യരായി മാറിയത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ