രാവിൻ്റെ പുള്ളിപ്പുലി കാടുകയറി
അശാന്തിയുടെ തീരത്ത്
തിരസ്കൃതനാമീ ഞാൻ
സ്നേഹം തിരസ്കരിച്ചവൾ
സൗഹൃദത്തിൻ്റെ ഉമ്മറപ്പടിവാതിലും
കൊട്ടിയടച്ചു
പടമുയർത്തിയ സർപ്പം
പിളർന്നാവ് ഉളളിലേക്കിട്ട്
മടങ്ങിപ്പോയി
കൊടിയുയർത്തിയ ജീവൻ
കരിന്തിരി പോലെ
പുകഞ്ഞു കത്തിത്തുടങ്ങി
പടിവിട്ടിറങ്ങുമ്പോൾ
പിറകേനിന്നു പിടിക്കാൻ
ഇല്ല കുഞ്ഞുകൈകൾ
അരുതെന്നു പറഞ്ഞ്
അണച്ചു പിടിക്കുവാൻ
പെണ്ണിൻ്റെ പൊള്ളും ഉമ്മകൾ
നിനക്കൊരു പൂക്കാലം
ആശംസിക്കുന്നു
എനിക്ക് ഗ്രീഷ്മവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ