അന്ന്,
പഞ്ഞകാലത്ത്
പറക്കമുറ്റാത്ത നാളിൽ
കണ്ണിൽ കണ്ടവരൊക്കെ
ആട്ടിയോടിച്ചപ്പോൾ
പയിപ്പ് തീരാൻ മാത്രം
പൈപ്പ് വെള്ളം ഇല്ലാതിരുന്നപ്പോൾ
വലിയ വീട്ടിലെ
നല്ല മണങ്ങളെ തിന്ന്
വിശപ്പാളികത്തുമ്പോൾ
ഒട്ടിയ വയറിനാൽ
ഞെട്ടറ്റു വീഴുമ്പോൾ
ഞെട്ടിപ്പിടഞ്ഞ്
വിയർപ്പിലേക്കുണരുമ്പോൾ
വേച്ചു വേച്ച് അക്കരെപറമ്പിലെ
മാന്തോട്ടത്തിലെത്തുമ്പോൾ
പാഞ്ഞു വന്നൊരു കാറ്റ്
കണ്ണി പൊട്ടിച്ചിട്ടു തരും
സ്നേഹത്തോടെ ഒരു മാമ്പഴം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ