സ്മൃതിയുടെ വേരുകൾ
മൃതിയിലേക്കു വിളിക്കുന്നു
ഉരസ്സിൽ
ഉമിത്തീ ചിരിക്കുന്നു
നട്ടുച്ചയുടെ നട തുറന്ന്
പട്ടുടുത്ത പൊട്ടൻ തെയ്യം
തുള്ളുന്നു
ശിശിരത്തിൻ്റെ
ശിരസ്സറുക്കാൻ കഴിയാത്തവനോട്
കരുതിയിരിക്കുക
കുരുതിയെന്നു കാലം
സിരയിലെ നദിയിൽ
പല്ലു കൊഴിഞ്ഞ വ്യാഘ്രം
തകർന്നു പോയ് മൺചെരാത്
ഉടഞ്ഞുപോയ് നിലാവ്
പഞ്ഞമാസത്തിലെ
പീഞ്ഞപ്പെട്ടി പോലെ ജീവിതം
ജന്മംതന്ന വരദാനം
ജീവിച്ചു തീർക്കണം
പുഴുവായാലും
പുലിയായാലും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ