ഒരിക്കൽകൂടി സ്വന്തം വീടിൻ്റെ
ഉപ്പു രുചിക്കണം
തിരിച്ചറിവിനെ തൊട്ടറിയണം
അബോധത്തിൻ്റെ ഒറ്റയടിപ്പാതയിലൂടെ
സഞ്ചരിക്കുമ്പോൾ
പേരറിയാപക്ഷിയുടെ ചിറകടി
യൊച്ചയിൽ
ഒറ്റയ്ക്കല്ലെന്ന തോന്നൽ
കടൽ പോലെ പരക്കണം
നിരാശയുടെ മൺകൂമ്പാരങ്ങളെ
തൂത്തെറിയണം
മുളയറ്റ സ്വപ്നങ്ങളെ
മുളപ്പിച്ചെടുക്കണം
തീ മുഖങ്ങൾ ചുംബിച്ചവടുക്കളും
ഒച്ചയറ്റ ഒറ്റയടിപ്പാതയും
പൊള്ളിക്കുന്ന മഴകളും മറന്ന്
ഉന്മത്തമായ പ്രണയസ്ഥലി തേടി
നടക്കണം
കാലത്തിൻ്റെ കല്ലൊച്ചയെ മറികടന്ന്
വേവിക്കുന്ന ഓർമ്മകളെ മറന്നു വെച്ച്
അങ്ങനെ ... അങ്ങനെ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ