ഒരയ്യപ്പൻ കവിത
ആടിയാടി പോകുന്നു
മുഷിഞ്ഞ മുഖത്താലെ
നിങ്ങൾ നോക്കുന്നതെന്ത്?!
രാവും പകലെന്നില്ലാതെ
വെയിലും മഴയുമെന്നില്ലാതെ
പീടികത്തിണ്ണയിലും
മരച്ചോട്ടിലും മറന്നു വെയ്ക്കുന്നു
തന്നെതന്നെ
ഷാപ്പരികിലും
കലുങ്കിലും
ഗേറ്റരി കിലും
ഇടവഴിയിലും കാത്തിരുന്നിട്ടും
വാക്കിൻ്റെ കല്ലെറിഞ്ഞതല്ലാതെ
നിങ്ങൾ
വയറു നിറയ്ക്കാൻ ഒന്നും നൽകി -
യില്ലല്ലോ
എന്നിട്ടും
ആഘോഷിക്കുന്നു നിങ്ങൾ
കവിതയെ കടമെടുത്ത്
കള്ള് കുടിക്കുന്നു
അഭിമാനിക്കുന്നു
കണ്ണീരുവീണ കവിതയുടെ
മനസ്സിനെക്കുറിച്ച്
നിങ്ങൾക്കെന്തറിയാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ