എല്‍ .പി സ്കൂളില്‍ പഠിക്കുന്ന കാലത്ത്
കുത്തി വെച്ചുകൈത്തണ്ടയില്‍ രണ്ടിടത്ത്
കുത്തി വെച്ചിടം തോര്‍ത്തരുതെന്നു
ടീച്ചര്‍ നേരത്തെ പറഞ്ഞിരുന്നു
സന്ധ്യയോട്അടുത്തപ്പോള്‍ തുടങ്ങി പനി
തുള്ളി വിറയ്ക്കുന്ന പനിയെ മൂടാന്‍
വീട്ടിലെ കീറ ത്തുണി-
കളെല്ലാം അമ്മ പുതപ്പാക്കി
ഇടവും വലവും-
അച്ഛനും ,അമ്മയും പറ്റി-
ക്കിടന്നു,പേടി ക്കാതിരിക്കാന്‍മുട്ട വിളക്ക് -
കത്തിച്ചു തന്നെ വെച്ചു
കണ്ണ് തുറന്നു കിടന്നിട്ടും
ഞാന്‍ സ്വപ്നം കണ്ടു .
ഞാന്‍ പറഞ്ഞു പോലും
കുപ്പി വിളക്കിനു-
ആരാണ് ആണി അടിച്ചത് ?
കുപ്പി വിളക്കിനു ഏന്താ വില ?.
പനിയുടെ-
ഊക്കും
സ്വപ്നത്തിന്റെ പോക്കും
ഏക മകന്റെ ഏനകേടില്‍
ആധിമൂത്ത് കുളുത്തും-
വെള്ളം കോരി ക്കുടിച്ചു
രാവിലെ ആസ് പത്രിയില്‍ പോയി
മൂന്നര കിലോമീറ്റര്‍ നാലാം ക്ലാസ് കാരനെ -
ഒക്കത്തെടുത്ത് അമ്മ നടന്നു
ആരും കാണാതിരിക്കാന്‍ ,നാണക്കേടു മറക്കാന്‍
ഞാന്‍ കണ്ണടച്ചു ചുമലില്‍ തല ചായ്ച്ചു
അമ്മ ഇന്നും പറയും
അമ്മിഞ്ഞ കുടിക്കാഞ്ഞത് ഭാഗ്യം
ഒന്നാം ക്ലാസ്സില്‍ നിന്നും ഓടി വരുന്നത് അമ്മിഞ്ഞ -
കുടിക്കാനാണ് .
പനി വിട്ടു മാറിയത് മരുന്ന് കഴിച്ചിട്ടെല്ല-
പോലും
വേപ്പിന്റെ ഇല വറുത്തു പൊടിച്ചു
കറുത്ത പൊടി കൈലെ പഴുപ്പില്‍ വെച്ചു
പഴുപ്പ് കുറഞ്ഞപ്പോള്‍ പനിയും ....
വസൂരി അതില്‍ പിന്നെ വന്നിട്ടേ ഇല്ല .
ഇന്ന് ,.-വസൂരി വന്നു ഞാന്‍ കിടപ്പിലാണ്
കുത്തി വെപ്പിന്റെ-
കല ഇന്നും കൈ ത്തണ്ടയില്‍
അമ്പത് പൈസ വട്ടത്തില്‍
2010, മാർച്ച് 17, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ