മരണത്തിന്റെ മുഖ ത്തെഴുത്ത്
കണ്ടവരാരു മില്ല ഞാന്‍ മണ്ണ് -
തൊടും മുമ്പേ
അച്ഛന്‍ മണ്ണോടു ചേര്‍ന്നിരുന്നു
മരണം കൊണ്ട് നഷ്ട്ടങ്ങള്‍
സഹിക്കുന്നവരെ കാള്‍നേട്ടങ്ങള്‍ -
കൊയ്യുന്നവരാണ്ഇന്ന്
വല്യച്ഛന്‍ കള്ള്കുടിച്ച്-
കാട്ടാത്ത കോപ്രായങ്ങള്‍ ഇല്ല
കിണ്ണവും,കിണ്ടിയും മാത്ര മല്ല
കിടപ്പാടം കൂടി വിറ്റ്മണ്ണിലേക്ക് -
മടങ്ങിയപ്പോഴാണ്
വലിയമ്മയും മക്കളും പച്ച തൊട്ടതു
ഇന്ന് ഓരോ ആളും ഒരു നിധി കുംഭമാണ്
കണ്ണിനും ,കരളിനും, വൃക്കയ്ക്കും, കൊഴുപ്പിനും -
എന്ന് വേണ്ട
ഓരോ അവയവത്തിനും ലക്ഷങ്ങള്‍ -
വിലയുള്ള ഒരു നിധി കുംഭം
നോട്ടമൊന്നുതെറ്റിയാല്‍
നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍
കാത്ത്തിരിപ്പുണ്ടിന്നു കൂടെ തന്നെ മരണം -
കൂട പ്പിറപ്പിനെപോലെ .
2010, മാർച്ച് 12, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ