പെണ്മണി യാളുടെ
കുഞ്ഞു കൈ കാലുകള്‍
വളര് ,വളര് യെന്നോതുവോള്‍ അമ്മ
ആയിരം ആശകള്‍ നെയ്യുന്ന നെഞ്ചിലെ
ദുഗ്ദ്ധം ഊറ്റികൊടുക്കുവോലമ്മ.
മകനെ കുറിച്ചു മുണ്ടായിരം സങ്കല്പം
തളരുമ്പോള്‍ താങ്ങായ്
തണലായ് തുണ യേകാന്‍
ഉഴറുമ്പോള്‍ ഊന്നു വടിയായി മാറുവാന്‍
അഴല്‍ അകറ്റീ-
ടുന്നോരത്താണി-
ആകുവാന്‍
അകതാരില്‍ ആനന്ദ കുളിരായ് നിറയുവാന്‍ .
എങ്കിലോ ,മക്കള്‍ക്ക്
മോഹനമീ ലോകം
ജീവിതം മായിക മായൊരു സങ്കല്പം
തെറ്റും ശരി-
കളും ഇല്ലാത്ത പോഴത്തം
സത്യത്തെ തിരിഞ്ഞു നോക്കാതുള്ള കേമത്തം
പിന്നെ എല്ലാം ഞൊടിയിട കൊണ്ട് തീരുന്നു
ഒരു മര-
ക്കൊമ്പില്‍ അടുത്തടു ത്തായവര്‍
ആസുര കാലങ്ങള്‍ ആടി ത്തീര്‍ ത്തീടുന്നു
2010, മാർച്ച് 2, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ