ഭാവനയുടെ വേലയായിരുന്നു
ഭാവി തന്നെ മാറ്റി മറിക്കുന്ന
ഇവിടെ എന്നെ കൊണ്ടെത്തിച്ചത്
ഭാര്യയുടെ കണ്ണിലൊരു ഭയം പോലെ
മക്കള്‍ ഒരകലം പാലിക്കും പോലെ
ഭ്രാന്തില്ലെന്ന് പറയാന്‍ ഭയമാണ് എനിക്ക്
ഭ്രാന്തന്മാര്‍ പറയുന്ന ആ വാക്കിനെ .....
അകത്തടിഞ്ഞതെല്ലാം
കരയ്ക്കടുപ്പിക്കണം
പേ നയില്‍ നിന്ന് പേപ്പറിലേക്ക്
കവിഞ്ഞ്ഒഴുകണം
വരിയുടെ ഒരു തരി പോലും
എഴുതാന്‍ കഴിയുന്നില്ലെനിക്ക്
ഈ കട്ടിലും, മേശയും ,-
കസേരയും, മരുന്നിന്റെ മണവും
എങ്ങിനെയാണ് എനിക്ക് എഴുതുവാന്‍ -
കഴിയുക ഭാവനയുടെ മൂര്‍ദധന്യതയെ
ഭ്രാന്തെന്ന് ആ രാണ് പേരിട്ടത്
2010, മാർച്ച് 12, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ