സാന്ധ്യമഴ, ഇരുട്ടണയും മുമ്പേ
വീട്ടിലെത്തീടുവാൻ
പേടിച്ചരണ്ടൊരു പെൺകുട്ടിയെ
പ്പോലെ
ഇടംവലം നോക്കി വെപ്രാളവി വ ശ യായ്
ഓടിയോടിയില്ലെന്ന മട്ടിൽ നടന്നും
ആളൊഴിഞ്ഞുള്ളയിടവഴിതാണ്ടവേ
പൊടുന്നനേഞെട്ടിച്ചൊരു തീക്ഷണ
സ്വരം
പിന്നെയൊരാർത്തനാദം, ഞരക്കങ്ങൾ, നീണ്ട തേങ്ങലുകൾ
ചിതറിയ കുപ്പിവള കിലുക്കങ്ങൾ
തെറിച്ച ചോര തുള്ളി പോലങ്ങി - ങ്ങ് മഴ തുള്ളികൾ
കാത്തു കാത്തിരുന്നിട്ടും ആ വഴി
ക്കപ്പുറം
കണ്ടില്ല പിന്നെയാ സാന്ധ്യ മഴയെ
കണ്ടു ഞാനിന്ന് വർത്തമാന പത്ര
ത്തിലും
ഇതുപോലൊരുവളെ ഇന്നലെ
സന്ധ്യയിൽ
കാണാതെ പോയൊരു വാർത്ത
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ