കടലിനെ ചുരുട്ടി കൂട്ടി ഒരു
തിര വരുന്നു
കൊണ്ടു കളയാനെന്നോണം.
ഉറക്കത്തിന്റെ ഉലയുന്ന മുടി
യുമായവനിരുന്നു
ഒറ്റയുടുപ്പിട്ടോടിപ്പോയ
ബാല്യത്തിലേക്കുണർന്നു
പഴയ മതിൽ ചുമരിൽ
ചെളിവെള്ളം ചിത്രം വരച്ചി
രി ക്കുന്നു
ഉപ്പു കാറ്റിൽ വരണ്ട വട്ടക്കണ്ണു
ക ൾ
കൂടുതൽവികസിക്കുന്നു
ഹീലിയം നിറച്ച ബലൂൺ പോലെ
ദേഹമാകെ ലാഘവം
പച്ചമുത്തു പോലെ ചിതറിയ
ജലകണങ്ങൾ വിളിച്ചുണർത്തി
പടിഞ്ഞാട്ട് സന്ധ്യ കറുത്ത പൊട്ടു
തൊട്ട്
കാത്തിരുന്നു
പ്രദിക്ഷണ വഴികൾ ശൂന്യം
രാവിന്റെ ഒറ്റക്കൽ മണ്ഡപം
ഉയരുകയായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ