ആശുപത്രിയിലെത്തിയിലെത്തി
യാൽ
അറിയാതെയാദ്യമായ്തിരയുന്നത്
ഇടനാഴിയാണ്
എരിതീയിലെന്ന പോലെ
പൊരിവെയിലിലെന്ന പോലെ
ദുഃഖം പെരുമഴ പെയ്ത കാലത്ത്
കൈപിടിച്ച് നടത്തിച്ച് അമ്മയായ് നിന്ന്അഭയമായത്
ആ ഇടനാഴിയാണ്
ദു:ഖത്തിന്റെ കണ്ണീരുപ്പിനെ
തണുപ്പിന്റെ നനവു കൊണ്ട്
കഴുകിയുണക്കി
സാന്ത്വനത്തിന്റെ സത്യവാചകം
ചൊല്ലി തന്നത്
ആ ഇടനാഴിയാണ്
നെഞ്ഞ് കലങ്ങിയ നാളിൽ
അകം പൊരുളോ തി തന്ന്
സന്താപത്തിന്റെ അന്തകാരത്തിൽ
നിന്ന്
സന്തോഷത്തിന്റെ വെള്ളിവെളിച്ചം
കാട്ടി തന്ന്
മാറോട് ചേർത്ത് ഊതിയുയർത്തി
യ, യുലയെ
അമർത്തിപ്പിടിച്ച് തലോടിയത്
മൊസൈക്കിന്റെ മിനുമിനുത്ത
വിരൽ സ്പർശമാണ്
ആരെയാണ് ,പിന്നെയാരെയാണ്
ഞാൻ നമിക്കേണ്ടത്
സ്നേഹിക്കാനൊരു ജന്മം നൽകിയ
ആ ഇടനാഴിയെ, യല്ലാതെ
ഇന്നും തിരയാറുണ്ട് ഞാൻ
ആശുപത്രിയിലെത്തിയാൽ
ഞാനറിയാതൊരാത്മബന്ധമുണ്ടെ
ന്നിൽ
ഇടനാഴിയുമായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ