വീണു പോയി വെട്ടേറ്റ വാഴ പോലെ.
മജ്ജയിൽ മസാലക്കൂട്ട് കലർന്ന
പോലെ -
യെരി പൊരി കൊള്ളുന്നു
എനിക്ക് അപ്പവും വീഞ്ഞുമായത്
ഒപ്പമുണ്ടായവൻ
എല്ലാറ്റിനുംഎന്തൊരുതിളക്കമായി
രുന്നു
പൊഴിഞ്ഞു പോയി കൂടൊരുക്കും
പക്ഷി
കൊഴിഞ്ഞകാലങ്ങൾ ചുഴിഞ്ഞ്
നോക്കുമ്പോൾ
കളഞ്ഞുകിട്ടിയത്
ക്ലാവ് പിടിച്ച ജീവിതം
ഭദ്രരഥത്തിന്റെ ഭാഗ്യചക്രം
ഏതു ചെളിയിലാണ് പുതഞ്ഞു
പോയത്
കർണ്ണാ,നീയില്ലാതെ ഇനിയെന്തു
യുദ്ധം!
ദുഃഖം മറക്കുവാൻ വഴിയൊന്നു
മാത്രം
സുഖമരീചിയിൽ മനസ്സിനെ മേയ്
ക്കുക
കരുതപ്പെട്ടിട്ടുണ്ടാകും മനസ്സാകും
ഒട്ടകത്തിന്
ദാഹജലമെവിടെയോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ