കല്ലിൽ കൊത്തിവെച്ച അക്ഷരങ്ങൾ പോലെ
കരളിൽ കൊത്തിവെച്ചിരിക്കുന്നു നിന്റെ
നാമം
പുലർവേളയിലിന്നും ആദ്യത്തെബോധ
രശ്മി തെളിയുമ്പോൾ
കരളിൽ കൊള്ളുന്നു പടിയിറങ്ങിയ
പ്രണയത്തിന്റെ കാരമുളളുകൾ
നിന്റെ ഉടലിന്റെ ഭൂപടമായിരുന്നില്ല
എനിക്ക് വരക്കേണ്ടത്
മൂടുപടമുരിഞ്ഞ മുഖച്ഛായയായിരുന്നു
എന്നാൽ മുഖച്ഛായ മാത്രമല്ല ഉടലും
ഉടനീളം മാറ്റിയല്ലോ നീ
പാമ്പ് പടമുരിയുന്നതു പോലെ
പ്രണയത്തിന്റെ പടമുരിഞ്ഞ് നീ
പോകുമ്പോൾ
'ഇനി നിൻ മുഖം എനിക്കു കാണേണ്ടെന്ന'
വാക്കിന്റെ വലിയ മഞ്ഞുകട്ട
അലിയാതെയുണ്ട്, യിന്നുമെന്റെ നെഞ്ചിൽ
വാക്കിന്റെ അലിയാത്ത മഞ്ഞുകട്ട തന്നെ ആ വാചകം.
മറുപടിഇല്ലാതാക്കൂ