എനിക്ക് പത്തു വയസ്സുള്ളപ്പോൾ
പഠിക്കാൻ പോകുന്നതിനു മുന്നേ
പാടത്തിറങ്ങി പണിയണമായിരുന്നു
പള്ളിക്കൂടം വിട്ടുവരുമ്പോൾ
വിറകൊടിക്കണമായിരുന്നു
പട്ടിപോലും കുടിക്കാത്ത പഴങ്കഞ്ഞി
വെള്ളം
വേണ്ടെന്ന് പറഞ്ഞതിന്
താന്തോന്നീ,ന്ന് വിളി കേട്ടത്
പത്തുവയസ്സിൽ
ചോറ്റു കലം അടുപ്പിൽ വെച്ച്
കൊത്തങ്കല്ലാടി കുട്ടിത്തംകാട്ടിയപ്പോൾ
കലത്തിലെ വെള്ളംവറ്റി കഞ്ഞികരിഞ്ഞ തിന്
കയീൽകണകൊണ്ട് അമ്മയുടെ കൈയ്യൊരം തീരുന്നതുവരെ കിട്ടിയതിന്
കണക്കില്ല
താന്തോന്നിയെന്ന വിശേഷണം എന്തിനെ
ല്ലാം കിട്ടി
ഇപ്പോഴും ഞാൻ കാട്ടുന്നു പോലുംതാന്തോ ന്നിത്തം
കവിതയെഴുതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ