ചരിത്രമുറങ്ങുന്ന വീടിന്റെ
ചിത്രത്തൂൺ
ചാരിയിരിക്കുമ്പോൾ
ഛത്രാധിപതി ഞാൻ.
അടിയാത്തിപ്പെണ്ണു പോൽ
തഴപ്പായും തോളിലേറ്റി
തെക്കൻ കാറ്റാടിയാടി
ഇടവഴിക്കൊള്ളേറുന്നു
പഴമത്തൈലത്തിൻമണം
പടിക്കെട്ടിറങ്ങിവന്ന്
മനസ്സിൽതൊടുന്നേരം
ഓജസ്സൊന്നേറീടുന്നു
മണ്ണിരയ്ക്കും, മഹർഷിക്കും
തുല്ല്യസ്ഥാനമെന്നോതി
വാണൊരു കാരണവർകസേര
ഞരങ്ങുന്നു
കേട്ടെഴുത്തിനായ്ക്കിളിപാട്ടൊ
ന്നു പാടീടുന്നു
അറുത്തിട്ടൊരുകിളി ഉള്ളിൽപിട
യുന്നു
ചരിത്രം ചുറപ്പാമ്പായ്
ചുറ്റിവരിയുന്നു
അറയിലട്ടഹാസവും തേങ്ങലുമുയ
രുന്നു
ശ്ലഥതാളങ്ങളായി രതിമൃതിയാടീ
ടുന്നു
തളർന്നു തീരുന്നല്ലോ
മനസ്സുകൊണ്ടു മഥിക്കേ
ചരിത്രം ചിത്രത്തൂണിൽ
ചിരിച്ചു നിന്നീടുന്നു
ചിതൽപ്പുറ്ററയ്ക്കുള്ളിൽ
പടർന്നു പന്തലിപ്പൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ