പ്രണയത്തിന്റെ പതിനാറില
ചക്രം ചവിട്ടി
സ്നേഹത്തിന്റെ വെള്ളം തേവിയ
ഒരു കാലമുണ്ടായിരുന്നു
സ്വപ്നത്തിൻ കുളിരേറ്റ്
മോഹത്തിൻ തിരി നീട്ടിയ
പ്രണയ പുളിപ്പ് നുകർന്ന കാലം
ഓർമ്മയുടെ നടവരമ്പുകയറുമ്പോൾ
കണ്ണു കലങ്ങുന്നു
മഞ്ഞമന്ദാരം പൂവിട്ടനിലാവുള്ള രാത്രി
ക ളിൽ
പ്രണയത്തിന്റെ പുഞ്ചപ്പാടത്ത്
ഞങ്ങൾ പുലരുവോളം നടന്നിരുന്നു.
ഇന്നും പൂവിടാറുണ്ട് മഞ്ഞമന്ദാരം
കരഞ്ഞു വിളിക്കുന്നുണ്ട് കരളിലൊരു
കാന്താരം
പ്രണയം എന്നെന്നും നിലനിൽക്കട്ടെ
മറുപടിഇല്ലാതാക്കൂ