ഞാനൊരു പെൺകുട്ടിയാണ് .
എനിക്കറിയാം
പുറത്തിറങ്ങിയാൽ പുരുഷന്മാർ
കോരിക്കുടിക്കും.
ശരീരവടിവുകളിൽ കാക്കകൾ
കൊത്തിപ്പറിക്കും ,
മുഴുപ്പുകളിൽ തേരോട്ടം നടത്തും.
അലകടലാണെനിക്ക് നീന്തി കടക്കുവാ
നുള്ളത്
തീക്കുണ്ഡമാണ് നടന്നു കയറുവാനുള്ളത്
എരണം കെട്ടവളെന്നും, അഴിഞ്ഞാട്ടക്കാരി
യെന്നും ആക്ഷേപിക്കും
വാതിലും വഴിയും തടഞ്ഞു നിൽക്കും
വേശ്യയെന്ന് വശ്യമായി ചിരിക്കും
അപ്പോഴെല്ലാം നിന്റെ കണ്ണുകൾക്ക്
ഞാനാഘോഷമാകും
ഒളിച്ചുകളിക്കാൻ ഇനിയും ഞാൻ തയ്യാ
റല്ല
അടുക്കളയും, മറക്കുടയുമല്ല ഞാൻ
നിന്നെപ്പോലെ മജ്ജയും, മാംസവും,
രക്തവും, സ്വപ്നവുമുള്ളവൾ
എന്നെ നോക്കുന്ന കണ്ണിനാൽ നീ
നിന്നെ തന്നെ കാണുക
ഈ മാംസളതയിലും, ലോലതയിലും ,
ഊഷ്മളതയിലും പിറവിയെടുത്തവൻ നീ
നന്മയിലേക്കും,ഉൺമയിലേക്കും പിടിച്ചു
യുർത്തിയ വിരലുകളിത്.
ഓർക്കുമോ നീ അമ്മയേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ