അരിവാളുപോലൊരു വളവിൽ
ആളില്ലാ നട്ടുച്ചനേരം
ആളും വെയിലിനെ ആളിയാക്കി
മാറിലടുക്കിയ ബുക്കുമായ് നടക്കു- ന്നൊരുവൾ
പശിയാൽ ക്ഷീണമാർന്നപോൽ
പതുക്കെയാ നടപ്പ്
വിയർത്തചന്ദനപ്പൊട്ടൊരു ചാലു
നീട്ടുന്നു.
കഴുത്തോളമുയരേ കാട്ടുപുല്ലുകൾ
കുറ്റിക്കാടുകൾ.
കൂർത്ത മുള്ളോ, കൺമുനയോ
മറഞ്ഞു നിൽക്കുന്നു?!
കണ്ടതില്ലവൾ ഒന്നും കിളുന്ത് പെണ്ണ്.
കാറ്റേ കാട്ടരുതേ നീ അവളെ, ഒട്ടും ഇളകിയാടരുതേ
അവളെൻ അരുമ, നാളെ നമ്മേ
ഊട്ടി വളർത്തും അമ്മ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ