പോകാം നമുക്കിനി മണ്ണിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്
മണ്ണല്ലൊതുമ്പിച്ചിറകു നൽകി
തുമ്പമകറ്റി തുണയുമേകി
വിളിച്ചുരിയാടിപറഞ്ഞു തന്നു
ഉൺമയേകി നിനക്കുയിരുമേകി
അളവില്ലാ സ്നേഹമളന്നു തന്നു
അറിവില്ലാ ചെയ്തിക്കു മാപ്പുതന്നു.
പോകാം നമുക്കിനി മണ്ണിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്
അവിടമല്ലോ നീ പിറന്ന വീട്
അവിടമല്ലോ നിൻ താരാട്ടുപാട്ട്
ആ വിരൽതുമ്പിൽ നീ പിച്ചവെച്ചു
പച്ച വിരിപ്പതിൽ ചായുറങ്ങി
അമ്മയെന്നാദ്യം നീ ചൊല്ലിയതും
ആവോള, മമ്മിഞ്ഞപ്പാലുണ്ടതും.
പോകാം നമുക്കിനി മണ്ണിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്
അമ്മയെ,യിന്നു മറന്നുവോ നീ
പുരമുറ്റ തുളസി മറന്നുവോ നീ
പടികളിന്നെത്രനീ മേലെയേറി
സ്ഥാനമാനങ്ങൾ നീ വാരിക്കൂട്ടി.
ആനപ്പുറമേറിരുന്നിടുകിൽ
പേടിക്കവേണ്ട ശുനകനേയും
എന്നു നിരീച്ചുനീ, യിരുന്നുപോയോ.
ഒരിക്കലെല്ലാർക്കുമിറങ്ങിടേണം
മണ്ണതിലേക്കു മടങ്ങിടേണം
അമ്മ മടിത്തട്ടതാണു മണ്ണ്
പരിഭവം ചൊല്ലാത അമ്മമണ്ണ്
പോകാം നമുക്ക,മ്മയ്ക്കരി
കിലേക്ക്
നന്മയേകും മടിത്തട്ടിലേക്ക്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ